54) Sūrat Al-Qamar

Printed format

54) سُورَة القَمَر

Aqtarabati As-Sā`atu Wa Anshaqqa Al-Qamaru َ054-001. ആ ( അന്ത്യ ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. اقْتَرَبَتِ السَّاعَةُ وَانْشَقَّ الْقَمَرُ
Wa 'In Yaraw 'Āyatan Yu`riđū Wa Yaqūlū Siĥrun Mustamirrun َ054-002. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത്‌ നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന്‌ അവര്‍ പറയുകയും ചെയ്യും. وَإِنْ يَرَوْا آيَة ً يُعْرِضُوا وَيَقُولُوا سِحْر ٌ مُسْتَمِرّ ٌ
Wa Kadhdhabū Wa Attaba`ū 'Ahwā'ahum  ۚ  Wa Kullu 'Amrin Mustaqirrun َ054-003. അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു. وَكَذَّبُوا وَاتَّبَعُوا أَهْوَاءَهُمْ  ۚ  وَكُلُّ أَمْر ٍ مُسْتَقِرّ ٌ
Wa Laqad Jā'ahum Mina Al-'Anbā'i Mā Fīhi Muzdajarun َ054-004. ( ദൈവ നിഷേധത്തില്‍ നിന്ന്‌ ) അവര്‍ ഒഴിഞ്ഞു നില്‍ക്കാന്‍ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. وَلَقَدْ جَاءَهُمْ مِنَ الأَنْبَاءِ مَا فِيه ِِ مُزْدَجَر ٌ
Ĥikmatun Bālighatun  ۖ  Famā Tughni An-Nudhuru َ054-005. അതെ, പരിപൂര്‍ണ്ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല. حِكْمَة ٌ بَالِغَة ٌ  ۖ  فَمَا تُغْنِ النُّذُرُ
Fatawalla `Anhum  ۘ  Yawma Yad`u Ad-Dā`i 'Ilá Shay'in Nukurin َ054-006. ആകയാല്‍ ( നബിയേ, ) നീ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക്‌ വിളിക്കുന്നവന്‍ വിളിക്കുന്ന ദിവസം. فَتَوَلَّ عَنْهُمْ  ۘ  يَوْمَ يَدْعُ الدَّاعِ إِلَى شَيْء ٍ نُكُر ٍ
Khushsha`āan 'Abşāruhum Yakhrujūna Mina Al-'Ajthi Ka'annahum Jarādun Muntashirun َ054-007. ദൃഷ്ടികള്‍ താഴ്ന്നു പോയവരായ നിലയില്‍ ഖബ്‌റുകളില്‍ നിന്ന്‌ ( നാലുപാടും ) പരന്ന വെട്ടുകിളികളെന്നോണം അവര്‍ പുറപ്പെട്ട്‌ വരും. خُشَّعاً أَبْصَارُهُمْ يَخْرُجُونَ مِنَ الأَجْدَاثِ كَأَنَّهُمْ جَرَاد ٌ مُنتَشِر ٌ
Muhţi`īna 'Ilá Ad-Dā`i  ۖ  Yaqūlu Al-Kāfirūna Hādhā Yawmun `Asirun َ054-008. വിളിക്കുന്നവന്‍റെ അടുത്തേക്ക്‌ അവര്‍ ധൃതിപ്പെട്ട്‌ ചെല്ലുന്നവരായിരിക്കും. സത്യനിഷേധികള്‍ (അന്ന്‌) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു. مُهْطِعِينَ إِلَى الدَّاعِ  ۖ  يَقُولُ الْكَافِرُونَ هَذَا يَوْمٌ عَسِر ٌ
Kadhdhabat Qablahum Qawmu Nūĥin Fakadhdhabū `Abdanā Wa Qālū Majnūnun Wa Azdujira َ054-009. അവര്‍ക്ക്‌ മുമ്പ്‌ നൂഹിന്‍റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച്‌ തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു. كَذَّبَتْ قَبْلَهُمْ قَوْمُ نُوح ٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُون ٌ وَازْدُجِرَ
Fada`ā Rabbahu 'Annī Maghlūbunntaşir َ054-010. അപ്പോള്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ ( എന്‍റെ ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ. فَدَعَا رَبَّهُ~ُ أَنِّي مَغْلُوب ٌ فَانْتَصِرْ
Fafataĥnā 'Abwāba As-Samā'i Bimā'in Munhamirin َ054-011. അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട്‌ ആകാശത്തിന്‍റെ കവാടങ്ങള്‍ നാം തുറന്നു. فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاء ٍ مُنْهَمِر ٍ
Wa Fajjarnā Al-'Arđa `Uyūnāan Fāltaqá Al-Mā'u `Alá 'Amrin Qad Qudira َ054-012. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു. وَفَجَّرْنَا الأَرْضَ عُيُونا ً فَالْتَقَى الْمَاءُ عَلَى أَمْر ٍ قَدْ قُدِرَ
Wa Ĥamalnāhu `Alá Dhāti 'Alwāĥin Wa Dusurin َ054-013. പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു. وَحَمَلْنَاه ُُ عَلَى ذَاتِ أَلْوَاح ٍ وَدُسُر ٍ
Tajrī Bi'a`yuninā Jazā'an Liman Kāna Kufira َ054-014. നമ്മുടെ മേല്‍നോട്ടത്തില്‍ അത്‌ സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു ( ദൈവദൂതന്ന്‌ ) ഉള്ള പ്രതിഫലമത്രെ അത്‌. تَجْرِي بِأَعْيُنِنَا جَزَاء ً لِمَنْ كَانَ كُفِرَ
Wa Laqad Taraknāhā 'Āyatan Fahal Min Muddakirin َ054-015. തീര്‍ച്ചയായും അതിനെ( പ്രളയത്തെ )നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? وَلَقَدْ تَرَكْنَاهَا آيَة ً فَهَلْ مِنْ مُدَّكِر ٍ
Fakayfa Kāna `Adhābī Wa Nudhuri َ054-016. അപ്പോള്‍ എന്‍റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക ) فَكَيْفَ كَانَ عَذَابِي وَنُذُرِ
Wa Laqad Yassarnā Al-Qur'āna Lildhdhikri Fahal Min Muddakirin َ054-017. തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِر ٍ
Kadhdhabat `Ādun Fakayfa Kāna `Adhābī Wa Nudhuri َ054-018. ആദ്‌ സമുദായം ( സത്യത്തെ ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട്‌ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്ന്‌ നോക്കുക. ) كَذَّبَتْ عَاد ٌ فَكَيْفَ كَانَ عَذَابِي وَنُذُرِ
'Innā 'Arsalnā `Alayhim Rīĥāan Şarşarāan Fī Yawmi Naĥsin Mustamirrin َ054-019. വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ്‌ നാം അവരുടെ നേര്‍ക്ക്‌ അയക്കുക തന്നെ ചെയ്തു. إِنَّا أَرْسَلْنَا عَلَيْهِمْ رِيحا ً صَرْصَرا ً فِي يَوْمِ نَحْس ٍ مُسْتَمِرّ ٍ
Tanzi`u An-Nāsa Ka'annahum 'A`jāzu Nakhlin Munqa`irin َ054-020. കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത്‌ മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു. تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْل ٍ مُنْقَعِر ٍ
Fakayfa Kāna `Adhābī Wa Nudhuri َ054-021. അപ്പോള്‍ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക. ) فَكَيْفَ كَانَ عَذَابِي وَنُذُرِ
Wa Laqad Yassarnā Al-Qur'āna Lildhdhikri Fahal Min Muddakirin َ054-022. തീര്‍ച്ചയായും ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِر ٍ
Kadhdhabat Thamūdu Bin-Nudhuri َ054-023. ഥമൂദ്‌ സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു. كَذَّبَتْ ثَمُودُ بِالنُّذُرِ
Faqālū 'Abasharāan Minnā Wāĥidāan Nattabi`uhu 'Innā 'Idhāan Lafī Đalālin Wa Su`urin َ054-024. അങ്ങനെ അവര്‍ പറഞ്ഞു. നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും فَقَالُوا أَبَشَرا ً مِنَّا وَاحِدا ً نَتَّبِعُهُ~ُ إِنَّا إِذا ً لَفِي ضَلاَل ٍ وَسُعُر ٍ
'A'uulqiya Adh-Dhikru `Alayhi Min Bayninā Bal Huwa Kadhdhābun 'Ashirun َ054-025. നമ്മുടെ കൂട്ടത്തില്‍ നിന്ന്‌ അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ? അല്ല, അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു. أَؤُلْقِيَ الذِّكْرُ عَلَيْهِ مِنْ بَيْنِنَا بَلْ هُوَ كَذَّابٌ أَشِر ٌ
Saya`lamūna Ghadāan Mani Al-Kadhdhābu Al-'Ashiru َ054-026. എന്നാല്‍ നാളെ അവര്‍ അറിഞ്ഞ്‌ കൊള്ളും; ആരാണ്‌ അഹങ്കാരിയായ വ്യാജവാദിയെന്ന്‌. سَيَعْلَمُونَ غَدا ً مَنِ الْكَذَّابُ الأَشِرُ
'Innā Mursilū An-Nāqati Fitnatan Lahum Fārtaqibhum Wa Aşţabir َ054-027. ( അവരുടെ പ്രവാചകന്‍ സ്വാലിഹിനോട്‌ നാം പറഞ്ഞു: ) തീര്‍ച്ചയായും അവര്‍ക്ക്‌ ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അത്‌ കൊണ്ട്‌ നീ അവരെ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. إِنَّا مُرْسِلُو النَّاقَةِ فِتْنَة ً لَهُمْ فَارْتَقِبْهُمْ وَاصْطَبِرْ
Wa Nabbi'hum 'Anna Al-Mā'a Qismatun Baynahum  ۖ  Kullu Shirbin Muĥtađarun َ054-028. വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ്‌ എന്ന്‌ നീ അവര്‍ക്ക്‌ വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ (അതിന്ന്‌ അവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്‌. وَنَبِّئْهُمْ أَنَّ الْمَاءَ قِسْمَة ٌ بَيْنَهُمْ  ۖ  كُلُّ شِرْب ٍ مُحْتَضَر ٌ
Fanādaw Şāĥibahum Fata`āţá Fa`aqara َ054-029. അപ്പോള്‍ അവര്‍ അവരുടെ ചങ്ങാതിയെ വിളിച്ചു. ങ്ങനെ അവന്‍ ( ആ കൃത്യം ) ഏറ്റെടുത്തു. ( ആ ഒട്ടകത്തെ ) അറുകൊലചെയ്തു. فَنَادَوْا صَاحِبَهُمْ فَتَعَاطَى فَعَقَرَ
Fakayfa Kāna `Adhābī Wa Nudhuri َ054-030. അപ്പോള്‍ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു ( എന്നു നോക്കുക. ) فَكَيْفَ كَانَ عَذَابِي وَنُذُرِ
'Innā 'Arsalnā `Alayhim Şayĥatan Wāĥidatan Fakānū Kahashīmi Al-Muĥtažiri َ054-031. നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച്‌ കെട്ടുന്നവര്‍ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു. إِنَّا أَرْسَلْنَا عَلَيْهِمْ صَيْحَة ً وَاحِدَة ً فَكَانُوا كَهَشِيمِ الْمُحْتَظِرِ
Wa Laqad Yassarnā Al-Qur'āna Lildhdhikri Fahal Min Muddakirin َ054-032. തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِر ٍ
Kadhdhabat Qawmu Lūţin Bin-Nudhuri َ054-033. ലൂത്വിന്‍റെ ജനത താക്കീതുകളെ നിഷേധിച്ചു കളഞ്ഞു. كَذَّبَتْ قَوْمُ لُوط ٍ بِالنُّذُرِ
'Innā 'Arsalnā `Alayhim Ĥāşibāan 'Illā 'Āla Lūţin  ۖ  Najjaynāhum Bisaĥarin َ054-034. തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ്‌ അയച്ചു. ലൂത്വിന്‍റെ കുടുംബം അതില്‍ നിന്ന്‌ ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി. إِنَّا أَرْسَلْنَا عَلَيْهِمْ حَاصِبا ً إِلاَّ آلَ لُوط ٍ  ۖ  نَجَّيْنَاهُمْ بِسَحَر ٍ
Ni`matan Min `Indinā  ۚ  Kadhālika Najzī Man Shakara َ054-035. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹമെന്ന നിലയില്‍. അപ്രകാരമാകുന്നു നന്ദികാണിച്ചവര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌. نِعْمَة ً مِنْ عِنْدِنَا  ۚ  كَذَلِكَ نَجْزِي مَنْ شَكَرَ
Wa Laqad 'Andharahum Baţshatanā Fatamāraw Bin-Nudhuri َ054-036. നമ്മുടെ ശിക്ഷയെപറ്റി അദ്ദേഹം ( ലൂത്വ്‌ ) അവര്‍ക്കു താക്കീത്‌ നല്‍കുകയുണ്ടായി. അപ്പോള്‍ അവര്‍ താക്കീതുകള്‍ സംശയിച്ച്‌ തള്ളുകയാണ്‌ ചെയ്തത്‌. وَلَقَدْ أَنذَرَهُمْ بَطْشَتَنَا فَتَمَارَوْا بِالنُّذُرِ
Wa Laqad Rāwadūhu `An Đayfihi Faţamasnā 'A`yunahum Fadhūqū `Adhābī Wa Nudhuri َ054-037. അദ്ദേഹത്തോട്‌ ( ലൂത്വിനോട്‌ ) അദ്ദേഹത്തിന്‍റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ച്‌ കൊള്ളുക (എന്ന്‌ നാം അവരോട്‌ പറഞ്ഞു.) وَلَقَدْ رَاوَدُوه ُُ عَ Wa Laqad Şabbaĥahum Bukratan `Adhābun Mustaqirrun َ054-038. അതിരാവിലെ അവര്‍ക്ക്‌ സുസ്ഥിരമായ ശിക്ഷ വന്നെത്തുക തന്നെ ചെയ്തു. وَلَقَدْ صَبَّحَهُمْ بُكْرَةً عَذَاب ٌ مُسْتَقِرّ ٌ
Fadhūqū `Adhābī Wa Nudhuri َ054-039. എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ചു കൊള്ളുക.( എന്ന്‌ നാം അവരോട്‌ പറഞ്ഞു. ) فَذُوقُوا عَذَابِي وَنُذُرِ
Wa Laqad Yassarnā Al-Qur'āna Lildhdhikri Fahal Min Muddakirin َ054-040. തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുന്നതിന്‌ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِر ٍ
Wa Laqad Jā'a 'Āla Fir`awna An-Nudhuru َ054-041. ഫിര്‍ഔന്‍ കുടുംബത്തിനും താക്കീതുകള്‍ വന്നെത്തുകയുണ്ടായി. وَلَقَدْ جَاءَ آلَ فِرْعَوْنَ النُّذُرُ
Kadhdhabū Bi'āyātinā Kullihā Fa'akhadhnāhum 'Akhdha `Azīzin Muqtadirin َ054-042. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു.അപ്പോള്‍ പ്രതാപിയും ശക്തനുമായ ഒരുത്തന്‍ പിടികൂടുന്ന വിധം നാം അവരെ പിടികൂടി. كَذَّبُوا بِآيَاتِنَا كُلِّهَا فَأَخَذْنَاهُمْ أَخْذَ عَزِيز ٍ مُقْتَدِر ٍ
'Akuffārukum Khayrun Min 'Ūla'ikum 'Am Lakum Barā'atun Az-Zuburi َ054-043. ( ഹേ, അറബികളേ, ) നിങ്ങളുടെ കൂട്ടത്തിലെ സത്യനിഷേധികള്‍ അവരെക്കാളൊക്കെ ഉത്തമന്‍മാരാണോ? അതല്ല, വേദപ്രമാണങ്ങളില്‍ നിങ്ങള്‍ക്ക്‌ ( മാത്രം ) വല്ല ഒഴിവുമുണ്ടോ? أَكُفَّارُكُمْ خَيْر ٌ مِنْ أُوْلَئِكُمْ أَمْ لَكُمْ بَرَاءَة ٌ فِي الزُّبُرِ
'Am Yaqūlūna Naĥnu Jamī`un Muntaşirun َ054-044. അതല്ല, അവര്‍ പറയുന്നുവോ; ഞങ്ങള്‍ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാണ്‌ എന്ന്‌. أَمْ يَقُولُونَ نَحْنُ جَمِيع ٌ مُنْتَصِر ٌ
Sayuhzamu Al-Jam`u Wa Yuwallūna Ad-Dubura َ054-045. എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്‌. അവര്‍ പിന്തിരിഞ്ഞ്‌ ഓടുകയും ചെയ്യും. سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ
Bali As-Sā`atu Maw`iduhum Wa As-Sā`atu 'Ad/há Wa 'Amarru َ054-046. തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്പേറിയതുമാകുന്നു. بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَى وَأَمَرُّ
'Inna Al-Mujrimīna Fī Đalālin Wa Su`urin َ054-047. തീര്‍ച്ചയായും ആ കുറ്റവാളികള്‍ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാകുന്നു. إِنَّ الْمُجْرِمِينَ فِي ضَلاَل ٍ وَسُعُر ٍ
Yawma Yusĥabūna Fī An-Nāri `Alá Wujūhihim Dhūqū Massa Saqara َ054-048. മുഖം നിലത്തു കുത്തിയനിലയില്‍ അവര്‍ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ നരകത്തിന്‍റെ സ്പര്‍ശനം അനുഭവിച്ച്‌ കൊള്ളുക. يَوْمَ يُسْحَبُونَ فِي النَّارِ عَلَى وُجُوهِهِمْ ذُوقُوا مَسَّ سَقَرَ
'Innā Kulla Shay'in Khalaqnāhu Biqadarin َ054-049. തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥപ്രകാരമാകുന്നു. إِنَّا كُلَّ شَيْءٍ خَلَقْنَاه ُُ بِقَدَر ٍ
Wa Mā 'Amrunā 'Illā Wāĥidatun Kalamĥin Bil-Başari َ054-050. നമ്മുടെ കല്‍പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്‍റെ ഒരു ഇമവെട്ടല്‍ പോലെ. وَمَا أَمْرُنَا إِلاَّ وَاحِدَة ٌ كَلَمْح ٍ بِالْبَصَرِ
Wa Laqad 'Ahlaknā 'Ashyā`akum Fahal Min Muddakirin َ054-051. ( ഹേ, സത്യനിഷേധികളേ, ) തീര്‍ച്ചയായും നിങ്ങളുടെ കക്ഷിക്കാരെ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? وَلَقَدْ أَهْلَكْنَا أَشْيَاعَكُمْ فَهَلْ مِنْ مُدَّكِر ٍ
Wa Kullu Shay'in Fa`alūhu Fī Az-Zuburi َ054-052. അവര്‍ പ്രവര്‍ത്തിച്ച ഏത്‌ കാര്യവും രേഖകളിലുണ്ട്‌. وَكُلُّ شَيْء ٍ فَعَلُوه ُُ فِي الزُّبُرِ
Wa Kullu Şaghīrin Wa Kabīrin Mustaţarun َ054-053. ഏത്‌ ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്‌. وَكُلُّ صَغِير ٍ وَكَبِير ٍ مُسْتَطَر ٌ
'Inna Al-Muttaqīna Fī Jannātin Wa Naharin َ054-054. തീര്‍ച്ചയായും ധര്‍മ്മനിഷ്ഠ പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. إِنَّ الْمُتَّقِينَ فِي جَنَّات ٍ وَنَهَر ٍ
Fī Maq`adi Şidqin `Inda Malīkin Muqtadirin َ054-055. സത്യത്തിന്‍റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്‍റെ അടുക്കല്‍. فِي مَقْعَدِ صِدْقٍ عِنْدَ مَلِيك ٍ مُقْتَدِر ٍ
Next Sūrah